പല്ലവി പാടാൻ വരുമോ നീ.       
    പവിഴം പൊഴിയും പാർവണ രാവിൽ-
 പല്ലവി പാടാൻ വരുമോ നീ.
 ആ രാഗത്തിൽ അലിയും ഞാൻ-
 അറിയാതെ അനുരാഗ വിവശനാകും.
 
 ഇന്ദുഗോപങ്ങളിഴചിമ്മുമ്പോൾ-
 ഇന്ദീവരങ്ങൾ വിരിയുമ്പോൾ,
 ഇന്നീരാവിൻ ഇണയാകാൻ-
 ഇന്ദുമുഖീ നീ വന്നിടുമോ...
 
 ഭൃംഗാരി ശൃംഗാര രാഗം മൂളും,
 ഭ്രമരൻ ശ്രവ്യ ശ്രുതി മീട്ടും,
 ഹൃദയമിടിപ്പുകൾ താളമാകും,
 ഹൃദയേശ്വരി നീയെൻ വീണയാകും.
      
       
            
      
  Not connected :    |