വേശ്യയുടെ പാട്ട്        
    ചിന്നിചിതറിനീറിയചിത്തവുംപേറി
 ചിതയ്ക്കുമുന്നിലിരിപ്പവളോരു
 തേങ്ങല്‍തെറിച്ചുവീഴുമീസായാഹ്നവഴിയില്‍ 
 നെഞ്ചോടോട്ടിയപൈതലേയോതുക്കിയെടുത്തു
 മടിശീല ഞൊറിഞ്ഞുടുത്തെഴുന്നേറ്റു
 
 മൃദുലപാദങ്ങളെന്തിയേന്തിവലിഞ്ഞു
 ചുടലയ്ക്ക് വിടചൊല്ലിചലിക്കുമവളോരു
 വേശ്യയാംകന്യയെന്നെന്‍കവിമനമറിയവെ
 പൊരിച്ചുടുവറ്റിയനേരമിടറിനീങ്ങീടവേ
 
 പണ്ടവള്‍വഴിനീളെമുഴക്കിയകാമവാദ്യത്തിന്‍
 കേളികൊട്ടിലോരിക്കല്‍ഞാനുമൊരുകട്ടിലില്‍
 ഇരവിന്‍റെനീണ്ടയാമങ്ങളില്‍മുറിഞ്ഞമാറില്‍ 
 തലചായ്ച്ചുറങ്ങിയതിന്നോര്‍മപടരുമ്പോള്‍
 മനുജനംമുഴുവനുഴുതുമറിച്ചോരാ
 മെയ്‌മനംതാങ്ങിയുടുചേലമറുചേലയില്ലാതവള്‍
 പായുന്നുപാവമാംപൈതലുമായ്
 
 ഞാനോര്‍ക്കുന്നുതീയില്‍പിറന്നുപാറിപ്പറക്കു
 മിരവിന്‍മകള്‍തന്‍മടിക്കുത്തഴി-
 ച്ചിടറുന്നകണ്ഠംമുറിച്ചുപറഞ്ഞറിഞ്ഞനേര്‍
 മറന്നിരുന്നേതോമദലഹരിയിലിരുട്ടിന്‍ഛടുതിയില്‍
 
 കാന്തിയകന്നുപോംകാന്തന്‍റെകൊടുംദീനമോര്‍ത്തു
 കിടന്നവള്‍തന്‍മുലക്കച്ചവലിച്ചുനീക്കി
 കരയാതെമന്ദംമടിക്കുത്തഴിക്കവേ, ഞാനോന്നുമേ-
 യറിയാതെന്‍ദാഹംശമിപ്പിക്കെ
 കൈനീട്ടിവാല്‍സല്യമോടവള്‍തട്ടിയുറക്കുന്നു
 വിശന്നോന്നുമുണ്ണാതെതളര്‍ന്നുണരുന്നപൈതലെ
 
 എന്‍നെഞ്ചിലാളിയതീയമര്‍ന്നീടവേ, യിരുട്ടില്‍
 കൊളുത്തിയസുഖമണഞീടവേ, നീട്ടിയ
 കൈകളിലഞ്ചാറ്പുത്തന്‍പിടയ്ക്കുന്നു.
 പുടവയവളുടുക്കവേയറിയാതെമിഴികളില്‍
 പെയ്തോഴിയുംനീരുറവതന്‍വരകള്‍കാണാം
 
 എന്‍വേശ്യയവളിന്നുകാന്തന്‍റെസ്വർവേശ്യ,
 ശമനൗഷധമിരുവര്‍ക്കുമിരവില്‍, എങ്കിലുമെന്‍
 നാണംമറക്കുന്നവസ്ത്രങ്ങളവളുടെവാക്കുകള്‍.,
 "ഉടയാടയൊരുമാത്രയുരിയുന്നുനിന്‍മുന്നിലുടയോനു
 മാത്രമെന്‍മനസ്സുസ്വന്തം, ഇരവുംകടന്നെന്‍റെയുള്‍പ്പൂ
 പൂകുവാനകലെയാദീനംശമിപ്പിക്കുവാന്‍
 ഉടുചേലയുരിയുമതുദേവഹിതമൊന്നുമാത്രം"
 
 നാണംമറക്കുന്നവാക്കുകള്‍വസ്ത്രങ്ങള്‍
 തൂലികതിരയുമൊരുപുതുവിലാപമായവള്‍
 ഇനിയീനേരമിരുട്ടിവെളുക്കുംവരേയ്ക്കും
 കത്തുന്നമരവും,കരയുന്നകൂന്തലും, ഞരങ്ങുന്ന
 തേന്‍തളിരിലയുംഞാനിനിയുംസ്മരിക്കെണ്ടു,
 
      
       
            
      
  Not connected :    |