പുലരി        
    രാത്രിമഴ തോരുംമുമ്പേ
 പുലരിയവൾ
 ഓടിയിങ്ങെത്തി.
 തണുപ്പിൻ 
 കംബളമണിഞ്ഞവൾ 
 മെല്ലെയെന്നെ
 തൊട്ടുണർത്തി .
 എന്തിനിത്രനേരത്തെ വന്നു
 നീ ?
 നിദ്രാലസ്യത്തിൽ നിന്നു
 തെല്ലും
 മുക്തയാവാനാകാതെ
 ഞാൻ 
 നിരാശയോടെ, 
 അവളോടാരാഞ്ഞു.
 എന്റെ 
 സുഖനിദ്ര കെടുത്തുവാൻ
 അണഞ്ഞൊരു നീ, 
 ഒരു അസൂയാലു 
 തന്നെയെന്നറിയുന്നുണ്ട് 
 ഞാനിപ്പോൾ 
 .
 മന്ദഹാസത്തോടെയവൾ 
 ചൊല്ലി ,
 ബ്രാഹ്മ മുഹൂർത്തത്തിൽ 
 നിന്നെ 
 വിളിച്ചുണർത്തിയെന്നും
 നിനക്കു , 
 ആയുരാരോഗ്യമേകുവാ
 നായ് 
 വെക്കമോടിയെത്തിയതാ
 ണ് ഞാൻ .
 
 എനിക്കുവേണ്ട നിൻ 
 സ്നേഹമെന്നു 
 പരുഷമായ് , 
 നിർലജ്ജയായ് പറഞ്ഞു , 
 ഞാൻ , ഒരു മൂഡയെന്ന
 പോൽ 
 വീണ്ടും ഞാനവളോടായ് 
 ചൊല്ലി, ,
 എന്നും പതിവായിവരുന്ന
 നീയെന്നു 
 മെനിക്കൊരു
 ശല്യക്കാരിയാണെന്നറിവീല്ലേ ?
 ഈ തണുപ്പിൽ
 മൂടിപ്പുതച്ചുറങ്ങുന്നതിൻ 
 സുഖമെന്തെന്നു 
 നിനക്കെന്തറിവു ?
 വേണ്ടെനിക്ക് 
 നിന്നുപദേശങ്ങളൊന്നും. 
 വൃഥാ 
 ഉപദേശിക്കുന്നതിലാർ
 ക്കെന്തു നഷ്ടം !!
 എന്തോ പറയുവാനവൾ
 വീണ്ടും തുന്നിഞ്ഞനേരം 
 നിദ്രയെന്നെമെല്ലെ പുല്കി ,
 സ്നേഹാർദ്രമായ് 
 പിന്നെയെപ്പോഴോ 
 അവളും
 മടങ്ങിയിരിക്കാം 
 ഏറെ കാത്തുനിന്നു 
 നിരാശയോടെ ,മൂകമായ്
      
       
            
      
  Not connected :    |