Agola vipani       
    സന്യാസിമാർ കച്ചവടം നടത്തുമ്പോൾ
 വനങ്ങൾ വേണ്ട, വാല്മീകങ്ങൾവേണ്ട,
 തപസ്സിന്നു മാർക്കറ്റ് തരംഗങ്ങളിൽ.
 
 സത്യമിന്നുവില്പനച്ചരക്കായി
 സ്വർഗത്തിലേക്ക് നറുക്കെടുപ്പുണ്ട്,
 സ്വർഗ്ഗവാതിലിലേക്കു ടിക്കറ്റെടുക്കണം 
 
 കവിയുടുപ്പിച്ചു സത്യം മറക്കുന്നു,
 അന്ധകാരത്തിനായുധം കൊടുത്തു 
 സത്യത്തെ  കാശിയിലേക്കയക്കുന്നു,
 
 അഹംകാരത്തിനു ചിറകുമുളപ്പിക്കാൻ 
 കാമധേനുവിനെ കരുവാക്കുന്നു
 ഇരുകാലികളെ നാല്കാലികളാക്കാൻ .
 
 അധികാരത്തിന്റെ നഗ്നത മറക്കാൻ
 മൃഗസങ്കല്പങ്ങളെ ന്യായീകരിച്ചു 
 മനുഷ്യനെ ബലിയാടാക്കുന്നു.
 
 മൃഗത്തിനു ശവപെട്ടിയും 
 മനുഷ്യനു തഴപ്പായും 
 ശവസംസ്കാരത്തിന്.
 
 
 
 
 
 
      
       
            
      
  Not connected :    |