| 
    
         
      
      സമൂഹം ഒളിവിൽ        എന്തെല്ലാമുണ്ടങ്കിലും 
അറിയാതെ ചോദിച്ചുപോകും
 ഇത്തിരി പുഞ്ചിരിയാകാം
 ഇത്തിരി സ്നേഹമാകാം.
 
 ശബ്ദമില്ല്ലാത്ത ജീവിതം
 ചിന്തയില്ലാത്ത ജീവിതം
 വെറുതെയൊരടിപൊളി-
 യെന്നു ള്ള ചിന്തകളിൽ
 ചെറുപ്പത്തിന്റെ ലോകം
 നഗരങ്ങളുടെയൊഴുക്കിൽ.
 
 ഒന്നും കിട്ടാതെയലയും
 പഴമ,വീട് വിട്ടമ്പലത്തിൽ
 ദീപാരാധനയിൽ മുഴുകിയും
 പള്ളിമണിമുഴക്കമാസ്വദിച്ചും
 ഇത്തിരി ചിന്തയുമായ് വേദി വിട്ടു--
 മുറ്റത്തെ പച്ച പുൽ തകിടിയിലും
 മണൽ പരപ്പിലുംഅല്പം സ്വൈരത്തിൽ.
 
 ഒറ്റപ്പെടുത്തലുകൾ മറികടക്കാൻ
 മനുഷ്യന്റെ ആധുനികരൂപങ്ങളെല്ലാം
 സ്ത്രീയും പുരുഷനും യുവത്വവും
 ചെറുപ്പവും വലിപ്പവും വയസ്സരും
 സമൂഹത്തിലെ ഏകാന്ത ദുഃഖത്തിൻ
 പരാജയം വിളിച്ചറിയിക്കുന്നു
 
 
 
 
 
 
 
 
 
      
  Not connected :  |