കൊച്ചി - തത്ത്വചിന്തകവിതകള്‍

കൊച്ചി 

പൂർവാശ്രമത്തിൻ പ്രൗഢിയിൽ നീ കോൺക്രീറ്റിൻ കോട്ടകൾ പൊക്കി, മെട്രോ റെയിലിൻ കാന്തികൾ കാട്ടി ഗീതികൾ പാടി വിലസുകയോ ?

ഒറ്റക്കാലിൽ പ്രാഞ്ചി നടപ്പോ? ഗഹ്വരം നിറയെ വിസർജ്ജ്യങ്ങൾ ഉച്ചിഷ്ടങ്ങടെ ശവക്കുഴിയിൽ ലൊട്ടുലുടുക്കും വൈസ്റ്റുകളും.

പൊട്ടിത്തകർന്ന ഞരമ്പുകളിൽ, വെള്ളക്കെട്ടും വട്ടക്കുഴിയും ഈച്ചകളട്ടകൾ വിലസുന്നു, മൂത്രം നാറും വഴിവക്കുകളിൽ: ചീഞ്ഞു നാറുന്നു തോടുകളെല്ലാം പെരുമ്പാമ്പ് പൊലിഴഞ്ഞീടുന്നു.

ഡെങ്കി പരത്തി, മന്ത് പരത്തി, വൈറൽ പനിയുടെ ബീജം നൽകി, വേതാളരാഗമാർത്തു വരുന്നു, പെറ്റുപെരുകുമശകങ്ങൾ ജീവിതം സുന്ദരം കീടങ്ങൾക്ക്, തി വീഥികൾ മാനുജർക്കു.

ഈ ശാപമങ്ങകറ്റീടാനായ് വീണ്ടുമൊരേശു കുരിശിൽ വേണോ രാമകൃഷ്ണന്മാർ ജനിച്ചീടണോ?
വോട്ടുവാങ്ങി മുങ്ങിയവരെല്ലാം കോട്ടകൾ കെട്ടിപാർക്കുകയല്ലേ? തമ്പുരാക്ക രായേഴുന്നൊള്ളിടാൻ മറ്റൊരെലെക്ഷൻ വന്നീടേണം.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:07-09-2017 01:35:30 PM
Added by :profpa Varghese
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :