പ്രബഞ്ചവും നാമും - തത്ത്വചിന്തകവിതകള്‍

പ്രബഞ്ചവും നാമും 

കാഞ്ചിതപ്രഭഞ്ചാഞ്ചലത്തിൽ അഞ്ചിതമായൊരൂഞ്ചാലത്തിൽ പൂഞ്ചേലയണിയുമീ,ധരണീ കുഞ്ചാരനെചുറ്റിയൂഞ്ഞാലാടുന്നു.
പഞ്ചവടംചാർത്തിയഞ്ജ്നമിട്ടു, മഞ്ജിമയിൽ മജ്ജരിചൂടി, മഞ്ചികയിൽപഞ്ചമികേട്ടു, മാഞ്ചകത്തിന്നാർത്ത നാദത്തിൽ വേവുന്നമർത്യരനേകരുണ്ട്:
കാഞ്ചനകൊഞ്ചുംസഞ്ചയവും വഞ്ചതരുമീവഞ്ചഥരും മഞ്ചിയിലഞ്ചുംസഞ്ചാരികൾ നാം, അജ്ഞരാംവെറുമഞ്ചലോട്ടക്കാർ.

കഞ്ചൻതഞ്ചത്തിലാഴ്ത്തീടുമേ യീയനാഥമർത്യജീവിതയാനം. വഞ്ചിതം:തഞ്ചാൻ വേറുമഞ്ചു നിമിഷംപോലുംസഞ്ചാരിക്കില്ല സഞ്ചലമാമീയെന്നേകാന്തഭൂവിൽ.
പ്രബഞ്ചസഞ്ചിതൻകുഞ്ചീഗണം കൊണ്ടുതുറക്കുംപിന്നെയടക്കും ജനമൃത്യുവുംസഞ്ചയനവും
സഞ്ചാരന്റെയഞ്ചിത കേളി യീയണുഗോളത്തിൽതുടരുന്നു.
അനാദി ബ്രഹ്മാണ്ഡത്തിലൊരണു ഗോളത്തിലേതോവിനാഴികയിൽ വന്നുപോകുന്നനാം.
പഞ്ചെദ്രിയങ്ങൾകൊണ്ടെന്തെറിവൂ! പ്രബഞ്ചകുഞ്ചഫലമെന്തന്നോ, കഞ്ചാരംകറക്കുമീഗോളങ്ങളും കോടാനുകോടിതാരങ്ങളും കോടാനുകോടിസഞ്ചയങ്ങളും; ഇന്ദ്രന്മാര്പോലുമന്ധാളിക്കും.
സഞ്ചിതയാനന്ദകഗോളത്തിൽ ഗോളങ്ങൾസൂര്യനെയുമത് ആകാശഗംഗാകേന്ദ്രത്തെയു- മനന്ദമായി കറങ്ങീടുന്നു.
പൊയ്കയിൽ വിടരും കുമിളപോൽ ഞാനുമെന്റെയണുസഞ്ചയവും യെന്നുംവസിക്കുമീപ്രബഞ്ചത്തിൽ; അമർത്യമാണെൻ ജീവകോശങ്ങൾ


up
0
dowm

രചിച്ചത്:പ്രൊഫ് പി.എ. വര്ഗീസ്
തീയതി:07-10-2017 08:52:15 AM
Added by :profpa Varghese
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :