എങ്ങോട്ടെങ്കിലും  - തത്ത്വചിന്തകവിതകള്‍

എങ്ങോട്ടെങ്കിലും  

അധികമായില്ല, രാത്രിയിലെ പടുമഴയിൽ
ആ പ്രളയമോർത്താകൊച്ചു കുഞ്ഞു കണ്ണ് കീറി
വാതിൽകടന്നു മുറ്റത്തു നോക്കിയിരുന്നു
ഇടിയും മഴയുമായ്, മഴയല്പം കടുപ്പിച്ചു
നേരം കുറെയായി, അന്നത്തെ വെള്ളപ്പൊക്കത്തിൽ
വീട്ടിലും ഉമ്മറത്തുമവന് നിലയിലായിരുന്നു

മുറ്റത്തെ വെള്ളം കണ്ടിട്ടെവിടെക്കെങ്കിലും പോകാൻ
ഉള്ളിലേക്കോടിച്ചെന്നവനമ്മയോട് പറഞ്ഞു
മുന്നറിയിപ്പും തയാറെടുപ്പുമായി
'എങ്ങോട്ടെങ്കിലും പോകാം, ഉടുപ്പിടീപ്പിക്കൂ'
ആ 'അമ്മ അല്പമൊന്നു ചിരിച്ചെങ്കിലും
അർഥം മനസ്സിലാക്കിയവനെ ചുംബിച്ചു .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-10-2018 12:25:41 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :