രാത്രിയിൽ നടക്കാം  - തത്ത്വചിന്തകവിതകള്‍

രാത്രിയിൽ നടക്കാം  

രാത്രിയിൽ നടക്കാം
ഇന്ദുവു൦ താരയു൦
വിളിച്ചുപറഞ്ഞു
ഒത്തിരി പെണ്ണുങ്ങൾ
ഒരുങ്ങിയിരിപ്പൂ
വിഷാദ മേഘങ്ങൾ മാഞ്ഞുവത്രേ
ഇന്ദുവും താരയും മുല്ല പെണ്ണിൻ
അരികെ ചെന്നുവിളിച്ചു
കളിതമാശ പറഞ്ഞു
സ്വൈരമാരാത്രിയിൽ നടക്കാം.
രാത്രിയിൽ നടക്കാം.
ആറ്റുകരയിൽ പൂരം കാണാം
ആ പുഴയുടെ അരികെ
ചിലങ്കകിലുക്കി
കിലുക്കിയിരിക്കാം
കൈകൊട്ടി കളിക്കാം
മഞ്ഞുകൊള്ളാം രാക്കിളി
പാട്ടുകേൾക്കാ൦
മിന്നാമിന്നിയെ പിടിക്കാം
പതുക്കെപ്പതുക്കെ നടക്കാം
രാത്രിയിൽ നടക്കാം..
ഇതുകേട്ടു വഴുതിപ്പോകാൻ
ഒരുങ്ങവെ മുത്തശ്ശിമരം
കെട്ടിപ്പിടിച്ചു പറഞ്ഞു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ ഒരു രാവിലും
ഒറ്റക്കു പോകാൻ പാടില്ലാ
തെരുവുകളിൽ നിറയെ പിച്ചിലാട്ടം
പാവനമുല്ലെ കുഞ്ഞിപ്പെണ്ണെ
നിന്നെ കടിച്ചുനക്കി പിച്ചിച്ചീന്തും
ചെന്നായ്ക്കൾ മറഞ്ഞിരിക്കും
രാവുകൾ പേയ് രാവുകൾ .
ആകാശ കൂടാരത്തിൽ
ഇന്ദുവും താരയും
മഴക്കാറിൽ മറയും.
തടിയുണ്ടെങ്കിലും
അതുകാണാനുള്ള
ചങ്കുറപ്പില്ലാത്ത മുത്തശ്ശി
മരo വട്ടം പിടിച്ചു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ....ഈ
രാത്രിയിൽ നടക്കാൻ പോകേണ്ട.
ഓരിയിട്ടു ചെന്നായ്ക്കൾ
മറഞ്ഞിരുപ്പതെനിക്കു കാണാം.
വിനോദ് കുമാർ വി




up
0
dowm

രചിച്ചത്:VinodkumarV
തീയതി:30-12-2019 08:35:24 PM
Added by :Vinodkumarv
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :