പുത്രലാഭാലോചന        
    സത്ഗുണ സമ്പന്നനാം അയോധ്യ തൻ അധിപതി,
 ദോഷമേതും കൂടാതെ ഭരിക്കും സത്ഗുണനൃപതി,
 ദേവേന്ദ്രനു തുല്യമാണാകരുണമായനാം ജഗത്പതി,
 കാമദേവന് തുല്യമാം ദശരഥ നൃപതി.
 ഭാര്യമാർ മൂവരുമായി ഒത്തു വസിച്ചീടുന്നൂ ജഗത്പതി,
 കൗസല്യാദേവിയും, കൗശല്യമേറിടും കൈകേയിയും-
 പിന്നെ സുമിത്രേയെന്നെങ്ങനെ മൂവർ ഒന്നിച്ചീടുന്നൂ,
 കാര്യകാര്യങ്ങളെല്ലാം മൂവരോടൊന്നിച്ചൂ പങ്കിടുന്നൂ,
 തൻ കാര്യങ്ങളോടൊപ്പം തന്നെ രാജ്യകാര്യങ്ങളും,
 കൂട്ടിനു കൂട്ടായി കേമൻമ്മാർ മന്ത്രിമാരും,
 കാര്യങ്ങളൊക്കെ കേമമായി കൊണ്ടുപോകീടിലും,
 പുത്രനില്ലാത്തൊരു ദുഃഖം ഉള്ളത്തിൽ പേറി ആ മന്നൻ
 ആശ്രയമായിചെന്നൂ രാജഗുരുവാകുംവസിഷ്ഠൻ മുന്നിൽ,
 വന്ദനം ചെയ്തു വിധിപ്രകാരം ചോദിച്ചൂ,
 നന്ദൻമാരുണ്ടാകാൻ അരുൾ തേടി വന്ദിച്ചൂ,
 'പുത്രനില്ലാത്തതിനാൽ രാജ്യാദിസമ്പത്തുകൾ-
 പരിതാപമേകും കാര്യങ്ങളെന്നറിഞ്ഞാലും ഗുരോ,
 പ്രതിവിധി നൽകി കൃപചെയ്യേണം ഗുരോ,
 പ്രതിസന്ധി എന്നിൽനിന്നും അകറ്റേണം പ്രഭോ.'
 മുനിവരൻ താപസ ശ്രേഷ്ഠൻ, വസിഷ്ഠമുനി,
 മന്ദസ്മിതമായി ചൊല്ലീ ജന്മവിധി,
 ' നാലുപുത്രൻമാർ വന്നീടും,ജന്മവിധി അത് നിശ്ചയം,
 ഭയമൊട്ടുമേ വേണ്ടിനിയും അതിനാൽ-
 യാഗകർമ്മം ചെയ്യുകഅതിവേഗമായി,
 ഋഷിശൃഗനെ വരുത്തുക വൈകാതെ,
 ചെയ്ക പുത്രകാമേഷ്ടി കർമം ഗുണത്തിനായി.'
      
       
            
      
  Not connected :    |