ഭൂതപ്രേതാദികൾക്കൊരു പാട്ട്. - പ്രണയകവിതകള്‍

ഭൂതപ്രേതാദികൾക്കൊരു പാട്ട്. 

അകലുവാനാകാതെ, ആരിടോം ചെല്ലാതെ,
ചിതയെരിച്ചലയും മിന്നാമിനുങ്ങ്,
നിന്നെ-
യകലുവാനാകാതെ, ആരിടോം ചെല്ലാതെ,
ചിതയെരിച്ചലയും മിന്നാമിനുങ്ങ്.
ഇനിയീ ചിതക്കെന്റെ സ്മൃതികളെ തീണ്ടുവാൻ,
കഴിയുമോ ഭൂതപ്രേതാദികളെ,

കുതിരും വിഷത്തോപ്പിലുരുളും ചെളിക്കട്ട,
ഉടയുമോ ഭൂതപ്രേതാദികളെ
അതി-
ലൊരുക്കല്ലു വീണെന്റെ ഹൃദയം തകർന്നെങ്കിൽ,
അതുമതി ഭൂതപ്രേതാദികളെ,

ചിറകൊന്നടിക്കാതെ, ഉയരം പറക്കാതെ,
പൊരിവെയിൽ ഉണ്ടു ഞാൻ തീർന്നിടുമ്പോൾ,
ഉയരെ ചലിക്കാത്ത കീടമാണെങ്കിലും,
ഉള്ളം തുടിക്കും ഭൂതാദികളെ,
ഉയിരിന്റെ ഓലയിൽ ബലമ്മുളള ദുഃഖങ്ങൾ,
ഭാരമായ് തീർന്നിടും ഭൂതാദികളെ,

നഷ്ടഭാണ്ഡങ്ങളെ ചുട്ടെരിച്ചാ ജ്വാല-
വഴി-
വെട്ടമായ് തീർത്തു -തീർത്ഥാടനമായ്.
കഷ്ടജന്മങ്ങൾക്ക് ഇഷ്ടദാനം നൽകി,
ഭിക്ഷ ചോദിപ്പൂ, ഭൂതാദികളെ,
ഭിക്ഷ തേടിത്തേഞ്ഞ കൂരിരുൾ രാത്രികൾ,
പട്ടടച്ചാലിൽ ഭൂതാദികളെ..

ചിത പോലെരിഞ്ഞ ഞാൻ, ചിറകടിച്ചിന്നി താ-
ഒടുവിലെ ചിതയിലേക്കൂർന്നിടുമ്പോൾ,
ഉരുക്കുവാൻ ബാക്കിയുള്ളൊരു കുടം ദു:ഖങ്ങൾ,
എരിയുമോ ഭൂതപ്രേതാദികളെ,

അകലെ ചിലമ്പാട്ടമരികെ തുടിക്കെട്ട്.
അണയുമോ ഭൂതപ്രേതാദികളെ,
മൃതഭസ്മധൂപത്തിൽ, കരിനിഴൽ രൂപിച്ച്
മുക്തി താ ഭൂതപ്രേതാദികളെ,


ഇനിയെന്റെ പ്രേതത്തിനലയാൻ ഗ്രഹത്തിൽ,
ചിറകെന്ന കെട്ടുപാടൊന്നുമില്ല...


up
0
dowm

രചിച്ചത്:Danny Supertramp
തീയതി:08-07-2020 09:49:33 PM
Added by :Supertramp
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :