ശിവരാത്രി,
മന്ദരപർവതം കടയായി
നാഗരാജൻ കയറായി
പാലാഴിമഥനത്തിനിടയിൽ
കാളകൂടം വമിച്ചതു
ശ്രീപരമേശ്വരൻ കൊക്കിലൊതുക്കി
അണ്ഡകടാഹത്തെ രക്ഷിക്കാൻ.
ഹൈമവതിയും സഖിമാരും
ഒന്നിച്ചുറക്കമിളച്ചിരുന്ന-
ർദ്ധനാരീശ്വരനു കൂട്ടായി
വിഷമെങ്ങും പടരാതെ.
പുരുഷന്റെ ത്യാഗവും
സ്ത്രീയുടെവിശുദ്ധിയും
മാറ്റുരക്കുന്ന രാത്രി
മഹാ ശിവരാത്രി.
ആലിംഗനമല്ല ത്യാഗമാണു
സ്നേഹബന്ധംകെട്ടുറപ്പിക്കാൻ.
സംഹാരരുദ്രന്റെ സാഹസം
കൈലാസനാഥന്റെ ത്യാഗം
ഉമാമഹേശ്വരന്റെ രാത്രിവ്രതം
ശിവൻശക്തിയിൽ ലയിക്കുംപോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|