വിലാപം. - തത്ത്വചിന്തകവിതകള്‍

വിലാപം. 

അവളുടെ സ്വൈരം കെടുത്തുന്ന രാവുകൾ തുടങ്ങിയപ്പോൾ
ഒരുപാടുപേർ ഹൃദയത്തിലുണ്ടായിരുന്നു.
സൂര്യോദയത്തിൽ മുങ്ങിപ്പൊങ്ങി
പ്രേമത്തിന്റെ മൂടുപടത്തിൽ മുക്കിക്കൊല്ലുന്ന
വിശാലഹൃദയർ മാംസദാഹികൾമാത്രം.
ഉടുതുണിമാറ്റുന്നപോലെ പ്രേമിക്കാൻ തുടങ്ങിയാൽ
അധികനാൾ ജീവൻ അമ്മാനം ആടേണ്ടി വരില്ല.
മാംസക്കഷണങ്ങളുടെ വിലപോലുമില്ലാതെ.
പ്രണയിനിക്കും പ്രാണനാഥനുമിടയിൽ
കാമ ദാഹത്തിലവസാനിക്കുന്ന വികാരം മാത്രം.
പെണ്ണൊരുദുഃഖസത്യമായവസാനിക്കുമ്പോൾ
അമ്മയുടെ മുലപ്പാൽ കുടിച്ചവൻ മനോരാഗിയായ്
രക്തദാഹിയായ്‌ ശേഷകാലമൊരു പേപ്പട്ടിയെപോൽ
കാലത്തേ പഴിപറഞ്ഞു വിലാപത്തിന്റെയഴിമുഖത്തിൽ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:16-03-2017 08:41:14 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :