| 
    
         
      
      വീടു വിട്ടപ്പോൾ,       വരവും പോക്കും.
ഒരുക്കങ്ങളും
 കളിതമാശയും
 ഒന്നിച്ചൊരുണും
 പണ്ടത്തെ ഓർമയും
 ഉരുവിട്ട രാത്രികളും
 നിലാവിന്റെ മറയിലെ
 കുടുംബ ചരിത്രവും
 നേരം വെളുത്തപ്പോൾ
 കൂടിയ ഇമ്പം കഴിഞ്ഞു
 സ്വയമൊരു ചട്ടക്കൂട്ടിലേക്കു
 വീണ്ടുമൊരു ദീർഘയാത്ര യായി.
 
 ഹൃദയം  കട്ടിയായ്
 മനസ്സു വിറച്ചു -
 ശ്വാസമില്ലാതെ
 തലയിലെന്തോ
 ഇരമ്പൽ മാത്രം
 ആശിച്ചു പോയ്
 നെടുവീർപ്പോടെ
 കുടുംബത്തിനായ്.
 
 
 
 
      
  Not connected :  |