ജിഷ വധം  ഓർത്ത്  - തത്ത്വചിന്തകവിതകള്‍

ജിഷ വധം ഓർത്ത്  

ഒരനാഥപെടയായതാണെന്റെ ശാപം.
കഴുകന്മാർ ദംഷ്ട്രകൾ പുറത്താക്കി യട്ടഹസിക്കുന്നു.
വാതായുവിനെ വാദം താളർത്തിയിട്ട
ജീർണിച്ച യീകൂടിനെയത്
പ്രകമ്പനംകൊള്ളിക്കുന്നു.

കൂരിരുട്ടിന്റെ മറവിലും മിഴികൾ നീളുന്നു,
ആ തീക്ഷ്ണ ജ്വാലകൾ എന്നെ ദഹിപ്പിക്കുന്നു.
ഒരഗ്നിപർവത ലാവപോലെ-
എന്നന്തരംഗംതിളച്ചു മറിയുന്നു.

കൊടും കാട്ടിൽ കാട്ടാളന്മാർ;
പുൽമേട്ടിലോ ചെന്നായ്ക്കളും
പിന്നെയെന്തിനീ വഴിയോരങ്ങളിൽ
മന്ദമാരുതനും നറുമണം
പേറുന്ന മലരുകളും?

കൃഷ്ണാ നിൻ ചക്രമെവിടെ,
പാർഥന്റെ ഗാണ്ടീവമോ,
അയക്കൂ, കുലക്കൂ, ഭസ്മമാക്കൂ,
ഒന്നുമുണ്ടായില്ല-
യാരാച്ചാരടുക്കുന്നൂ,
ധരണി കറക്കം തുടരുന്നു.

നീലാകാശത്തിലതാ
മേഘപാളികളുരുണ്ടുകൂടുന്നു,
കൂരിരുളെങ്ങും പരക്കുന്നു.
നീണ്ട നഖങ്ങൾ നെഞ്ചിലാഴ്ത്തി
വരണ്ട ചോര മൊത്തികുടിക്കുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:05-09-2017 07:35:35 PM
Added by :profpa Varghese
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :