ഭൂമികയാടിത്തീരും - തത്ത്വചിന്തകവിതകള്‍

ഭൂമികയാടിത്തീരും 

കർണ്ണപാശങ്ങളഞ്ചിതമാക്കും, ഗാനനിർഝരി യീ 'സുപ്രഭാതം': വര്ണനാതീതവർണ്ണരാജികൾ; വിഭാത വിമുദ്ര വിഭാനമേ.
പച്ചവിരിപ്പാ൦ പുൽക്കൊടികളിൽ തുഷാരബിന്ദുതൻ മാരിവില്ല്: കാകളീമേളവുംകുയിൽനാദവും, മുല്ലമലരിൻതൂമണമേന്തി മന്ദാമാരുതനിലലിയുന്നു. മേഘകീറുകൾ താലമൊഴിഞ്ഞ- ർക്കൻഗന്ധമാദനത്തിലുദിച്ചുയർന്നു, ഉന്മാദമാടുന്നു നിഷ്ക്കുടങ്ങൾ.
കാലപ്രവാഹ ചക്രം തിരിഞ്ഞു, രാവിന്റെ വെൺമുഖമൂടികൾ ചായക്കൂട്ടുകളഴിച്ചുമാറ്റി. വർഷപാതങ്ങൾ താണ്ഡവമാടി ശീതളച്ഛായാതീരങ്ങളിൽ നട്ടുച്ചയിലെല്ലാമെരിഞ്ഞടങ്ങി നീലാകാശം ജരബാധിച്ച് സായംസന്ധ്യയോരോന്നൊരുക്കി: മാഘപൗർണ്ണമി വാരിദങ്ങളിൽ. നീലരാവിനെവരവേൽക്കുന്നു.
നാടകമെല്ലാം ആടിത്തീരും ഭൂമികയെല്ലാമരങ്ങൊഴിയും അർക്കനും ഗ്രഹാദികളും ജീവന്റെ നിഴൽ പോലുമവശേഷിക്കാതെ ആകാശഗംഗതൻകൂരിരുളാഴിയിൽ ഇല്ലാതായിടുമൊരുനാളിൽ


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:13-09-2017 07:59:24 PM
Added by :profpa Varghese
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :