പട്ടങ്ങൾ       
    
 
 ചരടിൽ കെട്ടിയ പട്ടങ്ങൾ 
 എപ്പോഴും കൊതിക്കും 
 ആകാശനീലിമയോളം  പറന്നുയരാൻ!
 
 ചിറകൊന്നു കുടഞ്ഞ്
 ഒന്നായുമ്പോളറിയാം
 പാരമ്പര്യച്ചരടുകൾ
 കാണാക്കുടുക്കുകൾ !
 
 പറക്കുമ്പോളറിയാം,
 കർക്കിടകക്കണ്ണീർ
 മിന്നൽ പിണരുകൾ
 മേഘഗർജ്ജനങ്ങൾ !
 
 ഉച്ചവെയിൽച്ചൂട്
 ഉപ്പുതൊട്ട കാറ്റ്
 നൈലോൺ ബലം
 ചതിയുടെ കുഴലൂത്തുകൾ!
 
 മുന്നിൽ പറക്കുന്ന
 കുരുവി ക്കൊപ്പമെത്താൻ
 പിന്നിൽ പറക്കുന്ന
 കഴുകൻ കൊക്കുകൾ!
 
 കാറ്റാടിമരക്കൊമ്പിൽ
 കുടുങ്ങിപ്പോയപട്ടങ്ങൾ
 ചരടറുത്തു മാറ്റാതെ
 മൃതശരീരം പോലെ!
 
 
 ജി.രവി
 
 
 
 
 
 
 
 
      
       
            
      
  Not connected :    |