കലാലയം  - തത്ത്വചിന്തകവിതകള്‍

കലാലയം  

ഒരിറ്റു വെള്ളമില്ലാ മേഞ്ഞിടുന്നു-
പത്തു നൂറു കുട്ടികൾ.
ഒരാദർശക്കാരനാൽ എത്തിടുന്നു-
ഞാനവിടെ.
ബെൽ മുഴങ്ങുന്നു തിന്നുവാൻ-
കുടിക്കുവാൻ.
കലാ പിലാ ശബ്ദങ്ങൾക്കിടയിൽ-
പായ നിവർത്തുന്നു.
പൊന്നുമ്മയെ കെട്ടിപിടിക്കാതെ-
നിദ്രയറിയാത്ത  ഞാൻ.
പത്തു മുപ്പതു കുട്ടികൾക്കിടയിൽ
പായാ നിവർത്തി,
മൂട്ടകൾക്കു രക്തം കൊടുത്തു-
ഞാൻ  മിഴികളടച്ചു...
എൻ പൊന്നുമ്മയും കുഞ്ഞു-
പെങ്ങളും കൺ മുന്നിൽ.
വാതിലിൽ മുട്ടുന്ന ശബ്ദം-
കേട്ടു ഞാനുണർന്നു.
ഇന്നലെകളെ പ്രാകികൊണ്ടേൻ-
ശിരസും ഉയർത്തി.
അന്ന് തൊട്ടെൻ വസന്ദം-
മറഞ്ഞു പോയ്.
കൊയ്ത്തു കഴിഞ്ഞ പാടത്തു-
ചിറകറ്റു വീണ ഓണ തുമ്പിയായി.
മുറ്റത്ത് വന്ന കൊറവൻ-
എൻ കയ്യിൽ പിടിച്ചുരവിട്ടത്ത്- സത്യമോ മിഥ്യമോ.
കുടുംബത്തിനൊത്ത് ജീവിതമില്ലന്നും.
വിധികളായിരിക്കാം-
അകലങ്ങളിലായി കാണുന്നു-
നിൻ ശിരകൾ..
...........................................................
റഷീദ് വറ്റലൂർ.


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:16-05-2018 08:41:08 PM
Added by :Rasheedvattaloor
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :