അമ്മപ്പൂച്ച - തത്ത്വചിന്തകവിതകള്‍

അമ്മപ്പൂച്ച 

അമ്മപ്പൂച്ച
ഇറച്ചികഷ്ണത്തിനായി
ലഹരിയിൽ തെരുവുകളിൽ
കടിപിടി കൂടും മനുഷ്യനായ്ക്കളെ
പേ നായ്ക്കളെ ...
മീനും വെള്ളച്ചോറും
കൊടുത്തു അടുക്കൽ
വിളിച്ചു തലോടി.
ആ പൂച്ചയെ ,.അമ്മപ്പൂച്ചയെ.
വീട്ടുപടിയിലിരുന്നു
കൈകൾ നക്കിത്തുടക്കവേ
കെണിയൊരുക്കി
പിടലിയിലാക്കി കയർകുരുക്കി.
വലിച്ചിഴച്ചു ആ തെരുവിൽ.

ചോരപൊടിഞ്ഞ അമ്മപ്പൂച്ചതൻ
ഹൃദയം തേങ്ങി...
കൈകാലുകൾ പിടഞ്ഞു
കുടലുകൾ കുലുങ്ങി
മൃദുരോമങ്ങൾപൊഴിഞ്ഞു
ഉദരത്തിൽ നാഡിഞരമ്പുകൾ
തെളിഞ്ഞു ....കാളരാത്രിയിൽ
ഗർഭപാത്രത്തിൽ തന്നെ
കണ്ണുവിരിയാത്ത
കുഞ്ഞുങ്ങളേം കൊന്നു.
കടിപിടി കൂടും
പേ നായ്ക്കളെ ...
പിൻതുടരട്ടെ നിങ്ങളെ
പുനർജനിക്കും ആ പൂച്ചകണ്ണുകൾ
കടിച്ചുമാന്തും കാട്ടുപൂച്ചകൾ
വിറച്ചുവീഴും തെരുവുകളിൽ
അതുലോകം കാണട്ടെ .
പേ നായ്ക്കളെ ...
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:11-11-2019 10:15:29 PM
Added by :Vinodkumarv
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :